2011, മാർച്ച് 10, വ്യാഴാഴ്‌ച

സാക്ഷര കേരളം : ഒരു ഫോട്ടോയും പത്തു രൂപയും ...

 ശനിയാഴ്ച  വൈകിട്ട് റേഷന്‍ കടയില്‍ ചെന്നപ്പോള്‍  വലിയ തിരക്ക്. പൊതുവേ ശനിയാഴ്ചകളില്‍ വൈകുന്നേരം കംപോളത്തില്‍ വലിയ തിരക്കാണ്. അണ്ടി ആപ്പീസിലും തോട്ടത്തിലുമൊക്കെ ശമ്പളം കിട്ടുന്ന ദിവസമാണ് ശനി. ഒരു ആഴ്ചയ്ക്കുള്ള അരിയും , മണ്ണെണ്ണയും , പല വ്യഞ്ജനവും വാങ്ങി മടങ്ങാന്‍ തിരക്ക് കൂടുന്ന എന്റെ നാട്ടുകാര്‍. കാപ്പി കടയിലെ പറ്റു തീര്‍ക്കുന്ന ഗോപാലനും വാസുപിള്ളയും  , കുഞ്ഞു കുഞ്ഞിന്റെ കടയില്‍  നിന്നും പച്ചക്കറി വാങ്ങുന്ന ഭവാനിയും പൊടിച്ചിയും പിന്നെ മറ്റു ചിലരും , രാഘവന്‍ മുതലാളിയുടെ ഏറുമാടത്തില്‍ നിന്നും അരിഷ്ടവും സിഞ്ചി ബെറീസും അടിച്ചു  കപ്പലണ്ടി ചവച്ചു മുഖവും തുടച്ചു കള്ള ചിരി ചിരിച്ചു വരുന്ന "അഞ്ചു കുഞ്ഞു കേശവന്‍ " , നെല്ല് കുത്ത് മില്ലിന്റെ വരാന്തയില്‍ ശാന്തമ്മ  യോട് സോള്ളി തകര്‍ക്കുന്ന ഓട്ടോക്കാരന്‍ മുരുകന്‍, കുഞ്ഞു കോശി അച്ചായന്റെ റബ്ബര്‍ കടയുടെ തിണ്ണയില്‍  തിരഞ്ഞെടുപ്പ് ഗ്വോഗ്വാ  മുഴക്കുന്ന ബാബുകുട്ടനും വേണുവും , ഇവരുടെ ഗീര്‍വാണങ്ങള്‍ക്ക് ഉശിരോടെ മറുപടി നല്‍കുന്ന പീതാംബരന്‍ പിള്ളയെന്ന പഴയ സഖാവ്. ശെല്‍വ രാജിന്റെ ബാര്‍ബര്‍ ഷോപിനു മുന്‍പില്‍ 50   രൂപ ഒട്ടിക്കാന്‍ (ഷെയര്‍ ഇട്ടു കുപ്പി എടുക്കുന്നത് ) നാലാമനെ മൊബൈലില്‍ വിളിച്ചു  നില്‍ക്കുന്ന സജി, കൂടെ   വിനോദും , ഗോപനും. പറക്കോടി ഉമ്മയുടെ മീന്‍ കൊട്ടയ്ക്കരികില്‍ മണത്തു നില്‍ക്കുന്ന നാലഞ്ച് പേര്‍.    ഇതൊക്കെ സ്ഥിരം കാഴ്ചകള്‍ ആയിരുന്നുവെങ്കിലും ഓരോ കാഴ്ചയ്ക്കും നഷ്ടമാകുന്ന  ഗ്രാമതനിമയുടെ ലാളിത്യം ഉണ്ടായിരുന്നു. റേഷന്‍ കടയുടെ തിണ്ണ കവിഞ്ഞു പുറത്തേക്കു ആള്‍കാര്‍ ഇറങ്ങി നിന്ന്. കൂടുതലും ജോലി കഴിഞ്ഞു വന്ന പെണ്ണുങ്ങള്‍ ആയിരുന്നു. വിയര്‍പ്പിന്റെയും കശുവണ്ടി കറയുടെയും റബ്ബര്‍ പാലിന്റെയും മണ്ണെണ്ണയുടെയും  മത്തു പിടിപ്പിക്കുന്ന മിശ്ര  ഗന്ധം അവിടെയെല്ലാം തങ്ങി നിന്നു. പകുതിയിലേറെ സ്ത്രീകളും വൃദ്ധകളും പ്രാരാബ്ധ കാരും ആയിരുന്നു. എന്നാല്‍ സുഭദ്രയും വിമലയും  ,  ബിന്ദുവും   , അങ്ങനെയായിരുന്നില്ല . മാദക  തിടമ്പുകള്‍ ആയിരുന്നു. സുഭദ്ര ഒരു പഴയ സര്‍വീസ് പ്രോവ്യ്ടെര്‍ ആണ്. ബിന്ദുവും വിമലയും ചുരിദാര്‍ ഇടുന്ന ആപ്പീസ് പെണ്ണുങ്ങള്‍.  അതുകൊണ്ട് തന്നെ പ്രായ ഭേദമന്യേ സ്ഥലത്തെ  ഞരമ്പുകള്‍ റേഷന്‍ കടയ്ക്കു ചുറ്റും തമ്പടിച്ചു. കടയുടെ തിണ്ണയില്‍ വച്ചിരുന്ന മണ്ണെണ്ണ വീപ്പയില്‍ ചാരി  റോഡിലോട്ടു തിരിഞ്ഞു നില്‍ക്കുന്ന പയ്ങ്കിളി രാമന്‍ നായര്‍ എന്തോ ആലോചനയിലാണ്. പാവം അയാളുടെ നീളമുള്ള കൈയിലെ ഉണക്ക മീന്‍ പോലത്തെ വിരലുകള്‍  വീപ്പയുടെ മറുഭാഗത്ത്‌ ചാരി  കടയ്കുള്ളിലേക്ക് നോക്കി നില്‍ക്കുന്ന സുലോചന ചേച്ചിയുടെ ചന്തി ഭാഗത്തേക്ക്‌ ഇഴയുന്നത്‌ കണ്ടു. . രാമന്‍ നായര്‍ക്ക്‌ വയസു 65  കഴിഞ്ഞു. എന്നാലും നോക്കണേ... സുലോചന ചേച്ചി ഒരു ഓള്‍ഡ്‌ ഹിറ്റ്‌ പടം ആണെങ്കിലും വേണമെങ്കില്‍  "സി ക്ലാസ്സ്‌കൊട്ടകയില്‍ ഒന്ന് രണ്ടു ഷോ നടത്താം എന്ന് അനുമാനിക്കുന്നവരും ഉണ്ട്.       റേഷന്‍ കട മുതലാളി മാതു പിള്ളയാണ്. സഹായി പൊടിയനും.ഞങ്ങളുടെ അന്ന ദാദാവ് .  പൊടിയന്‍ തൂക്കും, മുതലാളി കണക്കെഴുത്തും . കാശു വാങ്ങും..  പെട്ടെന്ന് മുതലാളി പുറത്തു വന്നു.  വലിയ കറുത്ത ഫ്രെയിമുള്ള സോഡാ ഗ്ലാസ്സിന്റെ ഇടയില്‍ കൂടി പടയണി കോലത്തിന്റെ നെഞ്ചാരം പോലെ കൂമ്പിചിരിക്കുന്ന    സുഭദ്രയുടെ  നെഞ്ചിലേക്ക് കുറുക്കനെ പോലെ ഒളിഞ്ഞു  നോക്കിയിട്ട്  ഉറക്കെ  ചോദിച്ചു " ഫോട്ടോ ഉണ്ടോ " കട വായിലൂടെ ഒഴുകുന്ന മുറുക്കാന്‍ മേല്‍ച്ചുണ്ടും നാക്കും ഉപയോഗിച്ച് നക്കി തോര്‍ത്തി ചിറി വക്രിച്ചു    മുതലാളി തന്നെ പറഞ്ഞു. ഇല്ലെങ്കില്‍ എല്ലാരും കൊണ്ട് വരണം. എന്തിനാണ് ഫോട്ടോ എന്ന്  ആരോ ചോദിച്ചപ്പോള്‍ "എ പി എല്‍ കാര്‍ക്കും രണ്ടു രൂപയാക്കു അരി കിട്ടുമെന്ന് ". ബി പി എല്‍  " കാര്‍ക്ക് കൂടുതല്‍ കിട്ടും " " ഇത് എ പി എല്ലിനും ബി പി എല്ലിനും ഒരുപോലെ യുള്ളതാ " " ഇലക്ഷന്‍ ആയതുകൊണ്ട് നാളെ തന്നെ ഫോട്ടോ തരണം " ഇല്ലെങ്കില്‍ "എന്ന് പറഞ്ഞു ചൂണ്ടു വിരല്‍ വായിക്കുള്ളിലെക്കാക്കി ഒരു പ്രത്യേക ചേഷ്ട കാട്ടി മുറുക്കി തുപ്പി മുതലാളി അകത്തു പോയി. " പൊടിയന്‍ മണ്ണെണ്ണ അളക്കാന്‍ പുറത്തു വന്നു. വലിയ നീണ്ട കുഴല്‍ വീപ്പയ്കുള്ളിലേക്ക് താഴ്ത്തി കുത്തിയിരുന്ന് കുഴലിന്റെ മറ്റേ അഗ്രം വയിക്കുള്ളിലേക്ക് ആക്കി  അഞ്ചു വലിച്ചു. കുടു കുടാ ഒഴുകിയ നീല മണ്ണെണ്ണ മറ്റൊരു പട്ടയിലേക്ക് പകര്‍ന്നു ചോര്‍പ്പിലൂടെ ഒഴിച്ച് കൊടുത്തു. പൊടിയന്‍ അകത്തേക്ക് കേറിയപ്പോള്‍ കൂട്ടത്തില്‍ നിന്നുരുന്ന വിമലയെ പുറം കൈ കൊണ്ട് അറിയാത്ത ഭാവത്തില്‍ ഒന്നമര്‍ത്തി. നീരസം പുറത്തു കാണിക്കാതെ വിമല മാറി. പൊടിയനല്ലേ, തൂക്കുമ്പോള്‍ അവന്‍ അഡ്ജസ്റ്റ് ചെയ്യും. അതിനാല്‍ അവന്റെ ഇത്തരം കഴമ്പില്ലാത്ത പ്രയോഗങ്ങളെ ആരും ഗൌനിചിരുന്നില്ല. " അമ്മിണിയും വാസുവും ഗോപാലന്‍ നായരും ചിരുതയും നാണുവുമൊക്കെ ഫോട്ടോ എടുത്തു കഴിഞ്ഞിരുന്നു. മെമ്പര്‍ ഭാര്‍ഗവന്‍ വിവരം അവരോടു നേരത്തെ പറഞ്ഞിരുന്നു. " അവനു ഞാനും കുത്തി ഒണ്ടാക്കി കൊടുത്തതാ... ആ ചെറ്റ എന്നോട് പറഞ്ഞില്ല ," ലളിത പരാതി പറഞ്ഞു. " നമ്മളോട് എന്തിനാ ഇച്ചായി പറയുന്നത് , നമ്മക്ക് ആടാനും കൊഴയാനും വല്ലോം അറിയാമോ ?? തങ്കമണി പിന്താങ്ങി. " കൊണ്ട് പോയി  ചന്തി പോളക്കെ തിന്നെട്ടെടി അവളുമാര്‍  ,, എന്നാലും നീ നോക്കണേ അറിഞ്ഞിട്ടോന്നു പറഞ്ഞോ ?? അമ്മിണിയെ   നോക്കി  കോങ്കണ്ണി ശ്യാമളയുടെ വക ബോമ്പ്. "  " പ്ഫാ , മിണ്ടാതിരിയെടി അവരാധികളെ, തോന്ന്യാസം പറയുന്നോ?? അമ്മിണി വട്ടിയുമെടുത്തു പുറകില്‍ നിന്നും ചാടി. ഒരു അടിയുടെ സകല മസാലകളും മണക്കുണ്ടയിരുന്നു. പെട്ടെന്ന് മാതു മുതലാളി ഇടപെട്ടു. " റേഷന്‍ കടെ വന്ന മര്യാദ വേണം. മിണ്ടി പോകരുത്  ഒരുത്തി " എല്ലാരും നിശബ്ദരായി . വീണ്ടും കച്ചവടം തുടങ്ങി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബഹുജന മാര്‍ച്ചിനു അണിചേരാന്‍ ആവശ്യപെട്ടുള്ള   അറിയിപ്പ്  മൈക്കിലൂടെ മുഴക്കി ഒരു വാഹനം കടന്നുപോയി. " വീണ്ടുമെത്തുന്ന നിശബ്ദതയെ  ഭഞ്ജിച്ചു കൊണ്ട് " കൊച്ചാട്ടാ,  ആ കൈ ഒന്ന് മാറ്റിയേ, " കൊത്തി കൊത്തി മുറത്തി കേറി തപ്പുന്നോ ?? സുലോചന ചേച്ചിയുടെ വായ്ത്താരി മുഴങ്ങി. " വടി തോളേല്‍ ആയല്ലോ , എന്നിട്ടും കെളവന്റെ വേല  കണ്ടില്ലേ ? എഴുനേറ്റു നില്ക്കാന്‍ ജീവനില്ല "  ഒന്നും അറിയാത്തവനെ പോലെ രാമന്‍ നായര്‍ പുറത്തിറങ്ങി. " അടിച്ചു കരണം പൊളിക്കണം  ഇവന്റെ ഒക്കെ " ഇത് കേട്ടപ്പോള്‍ റോഡിലിറങ്ങി രാമന്‍ നായര്‍ തിരിഞ്ഞു നിന്നു. " ഉം ഉം നീ കുറെ പൊളിക്കും പോടീ പുല്ലേ " രാമന്‍ നായര്‍ പറഞ്ഞു. രാഘവന്‍ മുതലാളിയുടെ ഏറുമാടത്തിലേക്ക്‌ നടന്നു നീങ്ങുമ്പോള്‍ രാമന്‍ നായര്‍ സുലോചാനയോടു  പറഞ്ഞു " കൊട്ട തെങ്ങയ്കാ മോളെ പാല് കൂടുതല്‍ " ഇതിനിടയില്‍ ഞാന്‍ വീട്ടില്‍ പോയി ഒരു ഫോട്ടോ  കൊണ്ടുവന്നു.  നക്കാ പിച്ച കിട്ടുന്ന സര്‍കാര്‍ ജോലി കാരന്‍ ആയതുകൊണ്ട് ഞാന്‍    എ പി എല്ലുകാരന്‍ ആയിപോയി. ഇനി പേടിക്കേണ്ട എനിക്കും അരി കിട്ടും . അപ്പോള്‍ മാതു മുതലാളി ഒരു ഫാറം കാട്ടി അതില്‍ ഒപ്പിടാനും ഫോട്ടോ ഒട്ടിക്കാനും പറഞ്ഞു. " പിന്നെ ഒരു പത്തു രൂപയും തരണം " " എന്തിനാണു പത്തു രൂപ " സ്വതവേ പിശുക്കനായ ഞാന്‍ ചോദിച്ചു. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തില്‍ കുടുംബം പുലര്‍ത്തുന്ന പാവപെട്ടവന്‍ പിശുക്കനായില്ലെന്കിലെ അല്ഭുതപെടാനുള്ളൂ... " സ്വന്തം വീടിനു തീ പിടിച്ചാല്‍ ഫയര്‍ ഫോര്‍സിന് മിസ്സ്‌ കാള്‍ അടിക്കേണ്ട അവസ്ഥ " ഉണ്ട കണ്ണുകള്‍ കണ്ണാടി കീഴിലൂടെ പുറത്തിട്ടു മാതു മുതലാളി നീരസത്തോടെ പറഞ്ഞു    " ഓ ഇതൊക്കെ പൂരിപ്പിക്കേണ്ടേ ?, വെറുതെ പറ്റുമോ ? " എന്ത് പൂരിപ്പിക്കാന്‍ ? ആ ഫാറം ഞാന്‍ വാങ്ങി നോക്കി . അതില്‍ ആകെ പേരും റേഷന്‍ കാര്‍ഡ്‌ നമ്പരും എഴുതിയാല്‍ മതി. " ഇതിനു പത്തു രൂപ ഞാന്‍ തരില്ല " ഫാറം വാങ്ങി ഞാന്‍ തന്നെ പൂരിപ്പിച്ചു കൊടുത്തു. അപ്പോള്‍ അവിടെ കൂടി നിന്നവര്‍ പലരും ഇത് ആവര്‍ത്തിച്ചു. രണ്ടു വരി എഴുതുന്നതിനു പത്തു രൂപ പോലും . അതും 1991  ഏപ്രില്‍ മാസം 18   നു ശ്രീമതി ചെലക്കാടന്‍ ഐഷ സമ്പൂര്‍ണ സാക്ഷരമെന്നു പ്രഖ്യാപിച്ച കേരള നാട്ടില്‍. 

         കേരളത്തിലെ സര്‍കാര്‍ ഓഫീസുകളുടെ പുറത്തു അപേക്ഷ എഴുതുവാന്‍ ഇരിക്കുന്ന പല മാന്യന്‍ മാരും സാധാരണകാരെ പിഴിയുകയാണ്. കേവലം നാലു വരി എഴുതിയാല്‍ ഇരുപത്തിയഞ്ച് രൂപ ഇവര്‍ ഈടാക്കുന്നു. താലൂകാഫീസിലും വില്ലേജ് ഓഫീസിലും തുടങ്ങി പഞ്ചായത്തിലും സപപ്ലെ ഓഫീസിലും ഇവരുണ്ട്. ഇതിന്റെ അര്‍ഥം ഇവര്‍ അപേക്ഷ എഴുതി ജീവിക്കേണ്ട എന്നല്ല. കൂലിപ്പണിക്കാരായ സാധാരണ ജനങ്ങളെ ഇവര്‍ അമിതമായി ചൂഷണം ചെയ്യുന്നു.  ഈ പകല്‍ കൊള്ളയെ തടയുവാനാണ് സര്‍കാര്‍ പല സ്ഥാപനങ്ങളിലും ഫ്രെണ്ട് ഓഫീസ് സംവിധാനം കൊണ്ട് വന്നത്. പക്ഷെ അതൊന്നും പ്രവര്‍തികമായില്ല. 
ഒരു പാര്‍ട്ടിയും സന്നദ്ധ സംഘടനയും ഈ വിഷയം ഏറ്റെടുക്കില്ല .. ഇതെല്ലം അത്താഴ പട്ടിണിക്കാരന്റെ പ്രശ്നമല്ലേ ???/

     തുണ്ട് :- പ്രതിപക്ഷം പരാതി നല്‍കിയ കാരണം ഇലെക്ഷന്‍ കമ്മീഷന്‍ രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പരിപാടിക്ക് തടയിട്ടു. എന്റെ ഒരു ഫോട്ടോ പോയത് മിച്ചം ... ചിലര്‍ക്ക് ഫോട്ടോയും പത്തു രൂപയും ... 

                                                                                                       വീജ്യോട്സ് 
     

1 അഭിപ്രായം:

മനസ്സു തുറക്കൂ ... മടി കൂടാതെ