2010, ഡിസംബർ 6, തിങ്കളാഴ്‌ച

വെയില്‍ തിന്നുന്ന പക്ഷിക്ക്

ജീവിത വെയില്‍ തിന്നുന്ന പക്ഷികളുടെ ആകുലതകളില്‍
പുറമ്പോക്കുകളുടെ സ്വര്‍ഗീയ വീഥികളില്‍
ഗ്രീഷ്മം തന്ന കിരീടവും ചൂടി
മഴ വില്ലുകളുടെ എഴെല്ലുകള്‍ നോക്കി നടന്ന
സങ്കല്പങ്ങളുടെ രാജകുമാര
നിന്‍ മനസ്സറിയും പ്രണയമിനിയെങ്ങു കാണും


കൂരയില്ലാത്തവന്റെ കൂരയും
കിനക്കളില്ലാത്തവരുടെ കിനാക്കളും
സ്വപ്നത്തില്‍ പൂത്ത മരത്തിലെ
വൃത്തവും വെടിപ്പും കെട്ട
ലകഷ്യവും ലക്ഷണവുമുള്ള
ചേതനയും ഹര്‍ഷവും നോമ്പരവുമുള്ള
വരികളെഴുതിയ തമ്പുരാനേ
നിന്‍ നേര്‍ നുണയും കവിതയിനിയെങ്ങു പൂക്കും


അറിവായ തരുവിന്‍റെ അടിവേരുകള്‍ താണ്ടി
അറിവുള്ള ജീവിത തനി രൂപം കാട്ടി
ശവമഞ്ചം പൊക്കുവാനോസ്സ്യത് നല്‍കി
 അപരന്‍റെ നോവുകള്‍ക്കായി ചിറകുകൊണ്ടൊരു
കൂടുതീര്‍ത്ത തെരുവിന്‍റെ  ഉപാസകാ  നിന്‍
വിശപ്പിന്‍ പൊരുള്‍ നിറയും വരികളെങ്ങു തെളിയും


പൊട്ടിച്ചുക്കളഞ്ഞ കുപ്പിവള തുണ്ടിനേയോര്‍ത്തു
മയില്‍പീലി കുഞ്ഞുങ്ങളുടെ വരവും കാത്തു നീയിരുന്നപ്പോള്‍
വേടന്റെ കൂരയില്‍  രുചിയോര്‍ത്തിരുന്നവരുടെ ഇരയായി
നീ മാറിയപ്പോള്‍ .... ഇനി നിന്‍ വരികളുടെ നിഴലുകള്‍ മാത്രം
ഇനി ആ കവിത തന്‍ നേര്‍കാഴ്ച മാത്രം .....
                                                                                                                വീജ്യോട്സ്


                                                                                                          

1 അഭിപ്രായം:

മനസ്സു തുറക്കൂ ... മടി കൂടാതെ